12 September 2023 , 10:39 AM
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.
ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്.
മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
പൂനെ എൻഐവിയിൽ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും.
അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു.
ജില്ലയിൽ കൺട്രോൾ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും.
കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
04 November 2023 , 9:51 AM
03 November 2023 , 12:33 PM
03 November 2023 , 12:30 PM
03 November 2023 , 11:24 AM
Comments
RELATED STORIES
കുക്കുബറുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്....... ഉപയോഗിക്കേണ്ട രീതികള്‍, അറിയാം....
03 November 2023 , 4:10 PM
നിപ: കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും..
29 September 2023 , 10:45 AM
നിപയില്‍ ആശ്വാസം; ഏഴ് സാംപിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്
22 September 2023 , 12:04 PM
നിപ ആശങ്ക ഒഴിയുന്നു,. ഇന്ന് പുറത്ത് വന്ന 61 ഫലങ്ങളും നെഗറ്റീവ്
18 September 2023 , 11:49 AM
തിരുവനന്തപുരത്തും നിപ സംശയം
13 September 2023 , 9:14 AM
അധരങ്ങള്‍ ചുവന്ന് തുടുക്കും: ഇങ്ങനെ ചെയ്താല്‍
10 September 2023 , 1:42 PM