News

പിതാവിനൊപ്പം ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേയ്ക്ക് പോകവെ കായലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി: മരിച്ചത് കരുനാഗപ്പള്ളി സ്വദേശി

01 August 2023 , 4:44 PM

 

ആലപ്പുഴ: പിതാവിനൊപ്പം ആശുപത്രിയില്‍ ചികിത്സക്കു പോകവേ  കാറില്‍ നിന്ന് സ്പില്‍വേ കായലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത്
ഗോപിനാഥന്‍ പിള്ള ലളിത ദമ്പതികളുടെ   മകന്‍ അതുലാ(30)ണ് മരിച്ചത്. തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് യുവാവ് ചാടിയത്. യുവാവിന്‍െ്‌റ ചികിത്സക്കായി പിതാവിനോടകൊപ്പം കാറില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പോയതായിരുന്നു ഇവര്‍. സ്പില്‍വേ പാലത്തില്‍ വെച്ച് റോഡ് ബ്ലോക്കായപ്പോള്‍ കാര്‍ വേഗത കുറച്ച സമയത്ത് യുവാവ് കാറില്‍ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. പിതാവാണ് കാറോടിച്ചിരുന്നത്. പിന്നീട്  തോട്ടപ്പള്ളി തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. പിന്നീട് ചെങ്ങന്നൂരില്‍ നിന്നെത്തിയ സ്‌കൂമ്പാ സംഘത്തിന്റെ തെരച്ചിലിനൊടുവില്‍ ഉച്ചക്ക് 1.45 ഓടെ മൃതദേഹം കണ്ടെടുത്തു.  അരുണ്‍ കുമാര്‍, അതുല്യ എന്നിവര്‍ സഹോദരങ്ങളാണ്.