30 October 2022 , 6:23 PM
തിരുവനന്തപുരം: പരിഹാസവും കുറ്റപ്പെടുത്തലുകളും കേട്ട് മടുത്തു.... ടിക്ടോക്ക് ആരാധകരുടെ 'മീശക്കാരന്' പുതിയ ലുക്കില്‍ വീഡിയോയുമായി രംഗത്ത്.
കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ടിക്ക്ടോക്ക് താരം വിനീത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിനീത് സമൂഹമാദ്ധ്യമങ്ങളില്‍ കം ബാക്ക് വീഡിയോയുമായി രംഗത്ത് വന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ വീഡിയോയുമായി സോഷ്യല്‍മീഡിയായില്‍ പ്രത്യക്ഷപ്പെട്ടത്. എന്നിരുന്നാലും മീശക്കാരന്റെ പുതിയ ലുക്കും, മുഴുവിപ്പിക്കാതെയുള്ള സംസാരവും ആരാധകര്‍ക്ക് നിരാശയേകുകയാണ്.
വീനിതിന്റെ വീഡിയോയുടെ പൂര്‍ണരൂപംഃ-
ഒകേ്ടാബര്‍ 13ാം തീയതിയാണ് താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്, 18-ാംതീയതിയാണ് മീശ വടിച്ചത്. 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും ഇതിനിടയില്‍ പലരും തന്നെ ട്രോള്‍ ചെയ്ത് പണമുണ്ടാക്കി. മീശ താന്‍ സ്വയം എടുത്തതാണ്. വിനീത് വിജയന് ഒരു വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി എന്നു വരെ വാര്‍ത്ത വന്നു. എന്നാല്‍ ങ്ങനെയൊരു കേസില്ല. ഇതുവരെ താന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല.
നമ്മുടെ നാട്ടില്‍ പറയുന്നതു പോലെ ഒരു പെണ്ണു കേസ് പോലൊരു കാര്യം കാണിക്കേണ്ട സാഹചര്യം എനിക്കില്ല. എനിക്കും എന്റെ വീട്ടില്‍ ഒരു ചേട്ടനുണ്ട്, ചേച്ചിയുണ്ട്. എനിക്കൊരു ഫാമിലിയുണ്ട്. കാര്യം ഞാന്‍ അത്രയും വീട്ടിലൊരുപാട്. ഇപ്പോ.. എന്താ പറയുക.. എന്റേത് ഒരു ബ്രാഹ്മിണ്‍സ് കുടുംബമാണ്. ഞാനൊരു അടിച്ചമര്‍ത്തപ്പെട്ട സ്ഥിതിയിലാണ് ഇപ്പോ. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ തനിക്ക് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല.
ഒരു സ്ത്രീയെ പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കുണ്ടായിട്ടില്ല, പീഡനം നടന്നിട്ടില്ല. ഇപ്പോള്‍ കാണുന്നതു പോലെയല്ല, പഴയ മീശക്കാരന്റെ രൂപത്തില്‍ തന്നെ നിങ്ങളുടെ മുന്നില്‍ നില്ക്കും നിരപരാധിത്വം ബോധ്യപ്പെടുത്തും. ഒത്തുതീര്‍പ്പായാലും വിവാഹമായാലും നിങ്ങള്‍ക്ക് മനസ്സിലാകും. അത്രയേ പറയാനുള്ളൂ. മീശ വടിച്ചതില്‍ വിഷമമൊന്നുമില്ല. മീശ എനിക്ക് ഒരു ഹരമാണ്. എന്റെ അച്ചനു മീശയുണ്ട്. ചേട്ടന് മീശയുണ്ട്. ഞാന്‍ അന്നും ഇന്നും എന്റെ അമ്മയോടു പറയും. അമ്മേ, ഉണ്ണി വളര്‍ന്നു. ഞാന്‍ ഉടനെ അങ്ങനെയാകും ഇങ്ങനെയാകും നടനാകും എന്നൊക്കെ പറഞ്ഞാണ് ഞാന്‍ നടന്നത്.
കേസിന്റെ കാര്യം വന്നപ്പോള്‍ അമ്മ ഏറെ വിഷമിച്ചെന്നും എന്നാല്‍ ഉണ്ണി ഒരു പ്രശ്നവും ചെയിതിട്ടില്ല. ഉണ്ണി ഇനിയും മീശ അമ്മയുടെ മുന്നില്‍ വന്നു പിരിച്ചു നില്ക്കും എന്നാണ് ഞാന്‍ പറഞ്ഞതെന്നും വിനീത് പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം പലരും തന്നെക്കണ്ട് ഇത് പീഡനവീരനല്ലേ എന്ന് സംശയിക്കുന്ന സ്ഥിതിയാണ്, പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ഇപ്പോള്‍ മീശക്കാരന് പിന്നെയും പെണ്‍കുട്ടികളെ വീഴ്ത്താനായി ഇറങ്ങിയെന്നാണ് പലരും പറയുന്നത്.
എന്നാല്‍ കോടതി ഇതുവരെ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. ഏതൊരാള്‍ക്കും നിരപരാധിത്വംഏതൊരാള്ക്കും നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ സമയം ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ജാമ്യവ്യവസ്ഥയിലാണ് ഞാന്‍ മോചിതനായിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ രൂക്ഷമായ ട്രോളുകളാണ് വരുന്നത്, ഇവ മാനസികമായി വിഷമിപ്പിക്കുന്നു. താന്‍ സഹായിച്ച ചിലര്‍ തന്നെ ചതിയില്‍ പെടുത്തിയതാണ് എന്നും വിനീത് പറയുന്നു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വിനീത് പുറത്തിറങ്ങിയിരിക്കുന്നത്.
04 November 2023 , 9:51 AM
03 November 2023 , 4:10 PM
03 November 2023 , 12:33 PM
03 November 2023 , 11:24 AM
Comments
RELATED STORIES
ബറോസ് ഒരുങ്ങുന്നു; വിശേഷങ്ങളുമായി മോഹൻലാൽ
03 November 2023 , 12:30 PM
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു, ബിപിൻ മേനോനും പ്രിയ മ..
01 November 2023 , 1:45 PM
തരംഗമായി മോഹൻലാലിന്റെ കേരളീയം മെഗാ സെൽഫി
01 November 2023 , 12:07 PM
പിറന്നാൾ ദിവസം അച്ഛൻ തനിക്കായി എഴുതിയ കത്ത് വായിച്ച് വികാരനിർഭരയായി നടി നവ്..
16 October 2023 , 12:38 PM
ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി
09 October 2023 , 10:17 AM
മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്റെ' ഷൂട്ടിങ്ങ് ആരംഭിച്ചു
05 October 2023 , 5:07 PM