17 July 2023 , 6:11 AM
കൊച്ചി: അങ്കമാലി എംഎജിജെ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വീട്ടു നല്കി. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് സംസ്ക്കാരം.
സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് ലിജിയെ കൊല്ലാൻ കാരണമെന്ന് പ്രതി മഹേഷ് മൊഴി നൽകി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ലിജിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കിയത്. ബന്ധുക്കളില്‍ ചിലര്‍ കൂടി എത്താനുള്ള തിനാല്‍ സംസ്ക്കാരം ഇന്ന് മൂന്ന് മണിക്കാണ് നടത്താൻ തീരുമാനിച്ചി ട്ടുള്ളത്.
വിദേശത്തായിരുന്ന ഭര്‍ത്താവ് രാജേഷ് ഇന്ന് രാവിലെ നാട്ടിലെത്തി. മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവായി രുന്നു ലിജി.
മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധന യില്‍ ലിജിക്ക് 12 കുത്തുകൾ ഏറ്റതായി വ്യക്തമായി. കുത്തേറ്റ് ആന്തരിക അവയവങ്ങ ള്‍ തകര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. സ്കൂള്‍ കാലം മുതല്‍ സൗഹൃദത്തിലായിരുന്ന ലിജി കുറച്ചുകാലമായി തന്നെ അവഗണിക്കു കയായിരുന്നുവെന്ന് പ്രതി മഹേഷ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ആശുപത്രിയിലെത്തി കാണാൻ ശ്രമിച്ചെങ്കി ലും ലിജി സമ്മതിച്ചില്ല. പിന്നീട് ഉച്ചക്ക് ഫോണി ല്‍ വിളിച്ച് ഇനി തന്നെ കാണാൻ ശ്രമിക്കരു തെന്നും ഫോണില്‍ വിളിക്കരുതെന്നും വിലക്കി. ഈ വിരോധത്തിലാണ് ഉച്ചക്ക് ആശുപത്രിയി ലെത്തി ലിജിയെ കൊലപെടുത്തിയത്. കൊല്ലാൻ ഉറപ്പിച്ചാണ് കത്തിയുമായി പോയതെന്നും മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നും മഹേഷ് പൊലീസിനോട് പറഞ്ഞു.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM