31 December 2022 , 9:02 AM
പത്തനംതിട്ട: അടൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അടൂർ പഴകുളം അജ്മൽ ഭവനിൽ ഷഫീഖ് (48) നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
2017ലാണ് ഷഫീഖ് ഭാര്യയായ റജീനയെ കുത്തി കൊലപ്പെടുത്തിയത്.
തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്ത് എങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.
വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ പ്രതി ബന്ധപ്പെടാതിരുന്നില്ല.
കണ്ടെത്താൻ കഴിയാതായതോടെ, കോടതി വിചാരണയും തടസ്സപ്പെടുട്ടു .
തുടർന്ന് ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാറൻ്റ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻറെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനു , പത്തനംതിട്ട ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതി ഏർവാടിയിലും, ബീമാപള്ളിയിലും ഉണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഈ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ എന്നിവിടങ്ങളിലെ കടപ്പുറങ്ങളിൽ അന്വേഷണം നടത്തിയതിൽ ഇതേ രൂപ സാദൃശ്യമുള്ള ഒരാളിനെ തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമാതുറ എന്ന സ്ഥലത്ത് കണ്ടതായി വിവരം ലഭിച്ച അന്വേഷണ സംഘം ഇവിടെയെത്തി ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
പിന്നീട് വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ കയറിയ അന്വേഷണ സംഘം ഒറ്റപ്പന കോളനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം പ്രതിയുടെ സാന്നിദ്ധ്യം തിരിച്ചറിഞെങ്കിലും . ഇയാൾ പുലർച്ചെ കടലിൽ പണിക്കു പോകുകയും, രാത്രികാലങ്ങളിൽ മാത്രം കരയിൽ എത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായതിരുന്നു.
തുടർന്ന് കോളനിവാസികളായ ആളുകളുമായി സൗഹൃദം സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥർ പ്രതി ജോലി കഴിഞ്ഞ് കരയിൽ എത്തിയ സമയം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ മനീഷ്.എം,, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര് രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്ക്കാര്; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM