News

വാതില്‍ തുറക്കാനായില്ല; ആംബുലന്‍സില്‍ രോഗി അരമണിക്കൂര്‍ കുടുങ്ങി, ഒടുവില്‍ മരണം

30 August 2022 , 1:02 PM

 

കോഴിക്കോട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ആ,ബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച രോഗിയെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച രോഗി കരുവന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്‌കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരുക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോയമോനുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് അരമണിക്കൂറത്തെ പരിശ്രമത്തിനുശേഷം  മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. ശേഷം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.  തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതില്‍ പൊളിക്കേണ്ടി വന്നത്. 2002 മുതല്‍ ഈ ആംബുലന്‍സ് ബീച്ച് ആശുപത്രിയിലുണ്ട്. ആംബുലന്‍സിന്റെ കാലപ്പഴക്കമാണ് വാതില്‍ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണം.