News

കൊച്ചി കൂട്ട ബലാൽസംഗം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവതി

19 November 2022 , 12:16 PM

 

കൊച്ചി: കൊച്ചിയിൽ 19 കാരി ഓടുന്ന വാഹനത്തിനുള്ളിൽ ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തന്നെ ബലാത്സംഗത്തിന് ഇരയാക്കിയത് ആസൂത്രിതമാണെന്ന് യുവതി പറഞ്ഞു. യുവതിയുടെ വാക്കുകൾ ഇങ്ങനെ: വ്യാഴാഴ്ച വൈകിട്ട് തൻറെ സുഹൃത്ത് ഡിംബൽ എത്തി പുറത്തേക്ക് കറങ്ങാം എന്ന് പറഞ്ഞു ബാറിൽ കൊണ്ടുപോകുകയായിരുന്നു. പരസ്യ സംബന്ധമായ ഷൂട്ടിങ്ങിനിടയാണ് ഡിമ്പലിനെ പരിചയമെന്നും  അവരുമായി ഇതിനുമുമ്പും ഷോപ്പിങ്ങിന് പോയിട്ടുണ്ട് താൻ. ബാറിൽ വെച്ച്  ആദ്യത്തെ ഒരു ഗ്ലാസ് ബിയർ താൻ കുടിച്ചു. രണ്ടാമത്തെ ഗ്ലാസ് ബിയർ കുടിച്ചതിനുശേഷം താൻ കുഴഞ്ഞു വീഴുകയായിരുന്നു. അതിൽ  മയക്കുമരുന്ന് ചേർത്തതിന് ആയിരിക്കാം താൻ കുഴഞ്ഞു വീണത്. ഇത്  പ്രതികളും ഡിമ്പലും മനപ്പൂർവ്വം ആസൂത്രണം ചെയ്തതാണ് . തുടർന്ന് തന്നെ ഡിംബൽ പാർക്കിംഗ് ഏരിയയിലേയ്ക്ക് കൊണ്ടുപോയി ഒരു  വാഹനത്തിൽ കയറ്റി ഇരുത്തി. തുടർന്ന് താൻ ഇവിടെ 10 മിനിറ്റ് വെയിറ്റ് ചെയ്യ് എന്ന് പറഞ്ഞതിനുശേഷം തിരികെ പോയി. ഡിംബൽ പോയതിനുശേഷം മൂന്നുപേർ വാഹനത്തിലേക്ക് ഇടിച്ചു കയറി വന്ന് വാഹനമായി നഗരത്തിലേക്ക് ഇറങ്ങി. ആ സമയത്താണ് അർധ ബോധാവസ്ഥയിൽ ആയിരുന്നെങ്കിലും എതിർക്കാനുള്ള ശാരീരിക ബലം തനിക്കുണ്ടായിരുന്നില്ല. നഗരത്തിലൂടെ കാർ കറങ്ങിയശേഷം വിവിധ ഇടങ്ങളിൽ കൊണ്ടുപോയി മൂന്നുപേരും തന്നെ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് കാറുമായി ബാറിൽ എത്തി ഡിംബലുമായി തന്നെ കൊണ്ടുപോയി കാക്കനാട് ഇറക്കിവിടുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ ബോധം വന്നപ്പോഴാണ്  തനിക്ക് ശാരീരികമായി ക്രൂരമായ രീതിയിലുള്ള പരുക്കുണ്ടെന്ന് മനസ്സിലായത് . തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.

 മോഡലിനെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത മഹീന്ദ്ര ഥാർ വാഹനവും വിവേകിന്റേതാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ ലഹരി പരിശോധനക്കും വിധേയമാക്കും.

കളമശ്ശേരി മെഡിക്കൽ കോളജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും.