News

എംഡിഎംഎ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

27 December 2022 , 4:40 PM

 

 

ഇടുക്കി: ബൈക്കിൽ എംഡിഎംഎ കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പാമ്പാടി എക്സൈസ് സംഘം ഇടുക്കി പെരുവന്താനത്ത് വച്ച് അറസ്റ്റ് ചെയ്തു.

നിരവധി  ക്രിമിനൽ/ നർക്കോട്ടിക് കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി വാകത്താനം കാലായിൽ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി. മാത്യുവിനെ (32) ആണ് പാമ്പാടി റേഞ്ച് ഇൻസ്പെക്ടർ

പി.ജെ. ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

        കഴിഞ്ഞ നവംബർ  4ന് രാവിലെ മണർകാട് മാലം കള്ളുഷാപ്പിന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൾസർ ബൈക്കിൽ രണ്ടുപേർ ചേർന്ന് എംഡിഎംഎ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പാമ്പാടി റേഞ്ച് എക്സൈസ് ടീം പരിശോധന നടത്തുകയായിരുന്നു. വിൽപ്പന നടത്താൻ ഇവർ കടത്തിക്കൊണ്ടുവന്ന 400 ഗ്രാം എംഡിഎംഎയും, കഞ്ചാവും ആമോസിനൊപ്പം ഉണ്ടായിരുന്ന സന്ദീപില്‍ നിന്നും പിടികൂടവേ ആമോസ് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ ഇടുക്കി ജില്ലയിലെ കൊക്കയർ ഭാഗത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും എക്സൈസ് കമ്മീഷണർ സ്‌ക്വാഡംഗവുമായ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പ്രിവന്റ് ഓഫീസർ ആനന്ദരാജ്, എക്സൈസ്  കമ്മീഷണർ സ്‌ക്വാഡംഗം കെ.എൻ. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്  സി.എ. എന്നിവർ ഈ പ്രദേശം കേന്ദ്രീകരിച്ച് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്.

       സിവിൽ എക്സൈസ് ഓഫീസർമാരായ ഷെബിൻ ടി. മർക്കോസ്, ധനുരാജ്, അഖിൽ ശേഖർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ, ഡ്രൈവർ സോജി എന്നിവരടങ്ങുന്ന സംഘമാണ്. പ്രതിയെ പിടികൂടിയത്.