26 August 2022 , 11:39 AM
കരിപ്പൂര്‍: വിമാനം റണ്‍വേയില്‍ അപകടത്തില്‍പെട്ടതിനെതുടര്‍ന്ന് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപടിയാകുന്നു. റണ്‍വേ സേഫ്റ്റി ഏരിയ വികസിപ്പിക്കാനായി ഭൂമി ഏറ്റെടുക്കലിനുള്ള സര്‍വേ വിജ്ഞാപനം ഇറങ്ങി. പതിനാലര ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക. റണ്‍വേ ബലപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും. ജംബോ വിമാനങ്ങള്‍ ഇറങ്ങാതെ വന്നതോടെയാണ് കരിപ്പൂരിന്റെ കഷ്ടകാലം തുടങ്ങിയത്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഹജ്ജ് സര്‍വീസുകളെ പോലും ബാധിച്ചു. വിമാനാപകടം ഉണ്ടായ ശേഷം, ടേബില്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിന്െ്റ സുരക്ഷ കാര്യങ്ങളില്‍ വ്യോമയാന മന്ത്രാലയവും പിടിമുറുക്കിയിരുന്നു. ഇതിനൊരു പരിഹാരമായാണ് ഏറെ നാളെത്തെ ആവശ്യമായ റണ്‍വേ സേഫ്റ്റി ഏരിയ വികസിപ്പക്കുന്നത്. റണ്‍വേയുടെ ഇരുവശങ്ങളിലായി പതിനാലര ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ തുടങ്ങിയത്. പത്ത് വര്‍ഷത്തിന് ശേഷം റണ്‍വേ ബലപ്പെടുത്തല്‍ ജോലികളും തുടങ്ങാന്‍ തീരുമാനമായി. നവംബര്‍ മാസത്തില്‍ ജോലികള്‍ തുടങ്ങും. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കാതെ പകല്‍ സമയത്താകും അറ്റകുറ്റപ്പണികള്‍ നടത്തുക.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM