News

മകളെ ഡോക്ടറാക്കാന്‍ പ്രത്യേക പൂജ: അവസാനം 52 വയസുകാരാനായ പൂജാരിക്കൊപ്പം വിദ്യാര്‍ത്ഥിനി ഒളിച്ചോടി

21 August 2022 , 6:47 PM

 

കോട്ടയം: മികച്ച പഠനം കാഴ്ചവെച്ച് ഡോക്ടര്‍ ആക്കാന്‍ മകളെ പ്രത്യേക പൂജയ്ക്കായി പൂജാരിയുടെ അടുത്തേയ്ക്ക് വിട്ട കുടുംബത്തിന് ലഭിച്ചത് മാനഹാനി. പൂജാരിയായ 52 കാരനൊപ്പം ഒളിച്ചോടിപ്പോയി 22 കാരിയെ മകള്‍ വിവാഹം ചെയ്തു.  കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും, കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 22 കാരിയെ വീട്ടില്‍ നിന്ന് കാണാതായത്. കിടങ്ങൂര്‍ സ്വദേശിയും വാരിശ്ശേരി കുടയംപടി റോഡ് വക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന 52കാരനൊപ്പമാണ് വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത്. പ്ലസ് ടൂ പഠനത്തിന് ശേഷം കഴിഞ്ഞ നാലു വര്‍ഷമായി പെണ്‍കുട്ടി മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്പോകുകയായിരുന്നു. നാലു വര്‍ഷമായിട്ടും പഠനം പൂര്‍ത്തികരിക്കുവാന്‍ കഴിയാതെ വരികയും കൂടെ പഠിച്ചവര്‍ പലരും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് പൂര്‍ത്തീകരിച്ച് എം.ബി.ബി.എസിന് ചേരുകയും ചെയ്തിട്ടും തങ്ങളുടെ മകളുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ മാതാപിതാക്കള്‍ ദു:ഖിതരായിരുന്നു. തുടര്‍ന്ന് ഈ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും ഇവരുടെ വീട്ടില്‍ പൂജാരിയെ കൊണ്ടുവന്നു പൂജ നടത്തുന്നതും പതിവായി. ഒറ്റായാന്‍ ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ 9ന് ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ ഏറെ വൈകിയിട്ടും കാണാതിരുന്നതോടെ രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ എറണാകുളം ജില്ലയില്‍ പൂജാരിയും പെണ്‍കുട്ടിയും ഉണ്ടെന്ന് കണ്ടെത്തി. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ കോട്ടയം കുമാരനല്ലൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ വിവരം ഇരുവരും വ്യക്തമാക്കിയത്.