05 May 2023 , 3:38 PM
പാലക്കാട്: പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സൈബര്‍ ആക്രമണമല്ല, മറിച്ച് പങ്കാളി റിഷാന ഐഷുവാണെന്ന് ആരോപിച്ച് പ്രവീണിന്റെ കുടുംബം. റിഷാന പ്രവീണ്‍ നാഥിനെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രവീണ്‍ നാഥിന്റെ കുടുംബം ആരോപിച്ചു. റിഷാനയ്ക്കെതിരെ പരാതി നല്‍കുമെന്നും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി.
'പ്രവീണിന് കടുത്ത ശാരീരിക മര്‍ദ്ദനം ഉണ്ടായിട്ടുണ്ട്. കയ്യിലും കഴുത്തിലും തലയിലുമെല്ലാം പാടുകള്‍ ഉണ്ടായിട്ടുണ്ട്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഭക്ഷണം ഇറക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ കാണിച്ച രേഖകള്‍ ഉണ്ട്. അവന്റെ ഭാര്യ അവനെ കെട്ടിയിട്ട് തുണിയില്‍ വായി തിരുകി മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് ഭയങ്കര കരച്ചില് ആയിരുന്നു. അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് ഡിവോഴ്സ് ആകുന്നുവെന്ന് പറഞ്ഞ് പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത്. അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് അവള് ഭീഷണിപ്പെടുത്തി അത് പിന്‍വലിപ്പിച്ചത്', പ്രവീണിന്റെ സഹോദരന് പുഷ്പന് പറഞ്ഞു
കേരളത്തിലെ ആദ്യ ട്രാന്സ്മാന് ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരവെയായിരുന്നു മരണം. കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു വാര്‍ത്തകള്‍. റിഷനുമായി വേര്‍പിരിയുകയാണെന്ന് കാണിച്ച് പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കിട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. ഇതോടെ വാര്‍ത്തകള്‍ തെറ്റാണെന്നും മാനസികമായി തളര്‍ന്നപ്പോള്‍ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നുവെന്നും വ്യക്തമാക്കി പ്രവീണ്‍ രംഗത്തെത്തിയിരുന്നു. അതേസമയം സംഭവത്തിന് ശേഷം പ്രവീണ്‍ കുമാറിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. കഴിഞ്ഞ വാലന്റൈസ് ദിനത്തിലായിരുന്നു റിശാനയും പ്രവീണും വിവാഹിതരായത്.അതിനിടെ പ്രവീണിന്റെ മരണത്തിന് പിന്നാലെ റിഷാനയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ മിസ് മലബാറാണ് റിഷാന ഐഷു
അതേസമയം പ്രവീണ്‍നാഥിന്റെ അന്ത്യചടങ്ങുകള്‍ക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കയ്യില്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ആര് ബിന്ദു അറിയിച്ചു.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM