News

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നഷ്ടം ഒരു കോടിയിലധികം

07 November 2022 , 9:20 PM

 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ കേരളത്തിലുണ്ടായ നഷ്ടം വിലയിരുത്തി. ഒരു കോടി 2 ലക്ഷം രൂപയെന്നാണ് കണക്കുകൾ. പൊതുമുതൽ നഷ്ടം 86 ലക്ഷം രൂപയുടേത്, സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷം എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം 16 ലക്ഷത്തോളം  രൂപയുടേത്. പൊതുമുതലിനുണ്ടായ നഷ്ടംഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് ഈടാക്കുന്നതിനുളള നടപടി തുടങ്ങിയെന്നും സർക്കാർ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി  പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 724 പേരെ കരുതൽ തടങ്കലിൽ ആക്കിയിരുന്നതായി സർക്കാർ  അറിയിച്ചു. ഹർത്താലിൽ അക്രമമുണ്ടാക്കിയ എല്ലാവരേയും തിരിച്ചറിഞ്ഞു. ഭൂരിഭാഗം പേരെയും അറസ്റ്റു ചെയ്തു. ബാക്കി അറസ്റ്റുകൾ ഉടനുണ്ടാകും. കേരളാ പൊലീസുമായി കൂടി സഹകരിച്ചാണ് എൻ ഐ എ ചില പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റുചെയ്തതെന്നും സർക്കാർ വ്യക്തമാക്കി. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേഥയാ  എടുത്ത കേസ് നാളെ വീണ്ടും പരിഗണിക്കും.