News

ഗുരുവായൂര്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷെരീഫിനെയും സിന്ധുവിനെയും

20 January 2023 , 2:56 PM

 

തൃശൂര്‍: ഗുരുവായൂര്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു. 12 ദിവസം മുന്‍പ് കാസര്‍ഗോഡ് നിന്ന് കാണാതായ ഇരുവരെയുമാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമായ കെ.എം മുഹമ്മദ് ഷെരീഫ് അയല്‍വാസിയായ, വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സിന്ധുവുമായാണ് നാടുവിട്ടത്. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള ഗാലക്‌സി ഇന്‍ ലോഡ്ജിലെ മുറിയില്‍ ദമ്പതികള്‍ ആണെന്ന് പറഞ്ഞ് മുറി എടുക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ,ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോള്‍ തൂങ്ങിയ നിലയില്‍ മൃ .തദേഹം കാണുകയായിരുന്നു. ഈമാസം ഏഴിന് ഇരുവരെയും കാണുന്നില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. നാല്‍പതുകാരനായ ഷെരീഫ് ഓട്ടോ ഡ്രൈവറാണ്. കള്ളാര്‍ പഞ്ചായത്തില്‍ ഓട്ടോ ഓടിക്കുകയാണ് ഇയാള്‍. അയല്‍വാസിയായ സിന്ധുവുമായി ശരീഫിന് വര്‍ഷങ്ങളായി ബന്ധം ഉണ്ടായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ മനസസിലായത്. ബുധനാഴ്ച  രാത്രി ഒമ്പതരയോടെയാണ് ഇവര്‍ ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൃതദേഹം .പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.