News

പൊതുഇടങ്ങളിൽ മാസ്‌ക് നിർബന്ധം, ആൾക്കൂട്ടം നിയന്ത്രിക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

23 December 2022 , 8:47 PM

 

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേവുമായി കേന്ദ്ര സർക്കാർ. ഉത്സവകാലവും പുതുവത്സര ആഘോഷവും കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേവുമായി കേന്ദ്ര സർക്കാർ. ഉത്സവകാലവും പുതുവത്സര ആഘോഷവും കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.

 

പരിശോധന നിരക്ക് വർധിപ്പിക്കണം, ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം, ആശുപത്രിയിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണം പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണം തുടങ്ങിയവയും നിർദേശത്തിലുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

 

ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ചർച്ചനടത്തിയിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇപ്പോഴത്തെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനകൾ പരമാവധി വർധിപ്പിക്കണമെന്നും ഒപ്പം ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.