Sports

ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി -20; ടിക്കറ്റ് വില്‍പ്പന തുടങ്ങി

20 September 2022 , 2:51 PM

 

തിരുവന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 28ന് നടക്കുന്ന ഇന്ത്യ  ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. 1500 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരു ടീമുകളും തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. 50 ശതമാനം ഇളവില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. പവിലിയന് 2750 രൂപ നല്‍കണം. കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണം അടക്കം 6000 രൂപ നല്‍കണം. പേടിഎം ഇന്‍സൈഡര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു മെയില്‍ ഐഡിയില്‍ നിന്ന് മൂന്ന് ടിക്കറ്റ് എടുക്കാം. ടിക്കറ്റ് വില്‍പനയ്ക്ക് അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തിയിട്ടുണ്ട്.   അതിനിടെ 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക വരുത്തിയതിന് വിഛേദിച്ച വൈദ്യുതി കെഎസ്ഇബി പുന:സ്ഥാപിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലിന് പിന്നാലെയാണ് ആറ് ദിവസത്തിനു ശേഷം സ്റ്റേഡിയത്തില്‍ വൈദ്യുതിയെത്തിയത്. മത്സരത്തിന്‍െ്‌റ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഫ്യൂസ് ഊരാന്‍ നിര്‍ദ്ദേശം നല്‍കിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ കെസിഎ വിമര്‍ശിച്ചു.  ഈ മാസം 28ന് മത്സരം നടക്കാനിരിക്കെയാണ് കാര്യവട്ടം സ്റ്റേഡിയത്തിന്‍െ്‌റ വൈദ്യുതി വിച്ഛേദിച്ചത്. ഇത് മത്സരത്തെ ആശങ്കയിലാക്കിയിരുന്നു. 2.36 കോടി രൂപയുടെ വൈദ്യുതി കുടിശിക നല്‍കാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചത്. പലവട്ടം നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാത്തതിനു പിന്നാലെ ചൊവ്വാഴ്ചയാണ് സെഷന്‍ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ്, കഴക്കൂട്ടം കെഎസ്ഇബി ഊരിയത്. കുടിശിക നല്‍കിയില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.