Sports

ചങ്കിടിപ്പോടെ ആരാധക ലോകം; അർജൻ്റീന - ക്രൊയേഷ്യ സെമി ഫൈനൽ പോരാട്ടം ഇന്ന്

13 December 2022 , 6:24 AM

 

 

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ആദ്യസെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ഇന്ന് അര്‍ധരാത്രികഴിഞ്ഞ് 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം.സെമിയില്‍ നെതര്‍ലന്‍ഡ്സിനെ ഷൂട്ടൗട്ടില്‍ മറികടന്നെത്തിയ അര്‍ജന്റീന തുടരെ നാലുകളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്.ക്രൊയേഷ്യയാകട്ടെ കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ചാണ് സെമിയിലേക്ക് എത്തുന്നത്. അര്‍ജന്റീന മെസിയുടെ മികവില്‍ പ്രതീക്ഷയര്‍പ്പിക്കുമ്‌ബോള്‍ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ശ്രദ്ധാകേന്ദ്രം. ലോകകപ്പിനെത്തുമ്പോൾ അര്‍ജന്റീനക്ക് കൂട്ടായി ഒരു ചരിത്രമുണ്ടായിരുന്നു. തുടരെ 36 കളികള്‍ തോല്‍ക്കാതെ വന്ന ടീം.ആദ്യകളിയില്‍ ദുര്‍ബലരായ സൗദി അറേബ്യയോട് തോറ്റതിന്റെ നാണക്കേടില്‍ നിന്നും കരുത്താര്‍ജിച്ച് പിന്നീടങ്ങോട്ടുള്ള അപരാജിത യാത്ര മെസിപ്പടയെ സെമിഫൈനലില്‍ എത്തിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കാനറിപ്പടയെ കെട്ടുകെട്ടിച്ച ശേഷമാണ് ക്രൊയേഷ്യ അര്‍ജന്റീനയെ നേരിടാന്‍ സെമിയിലേക്ക് എത്തുന്നത്. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയും എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

ലോകകപ്പില്‍ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ല്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. കേവലം രണ്ട് മത്സരങ്ങളുടെ അകലത്തില്‍ ലോകകപ്പ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് അര്‍ജന്റീനയും ക്രൊയഷ്യയും ഇന്ന് അര്‍ദ്ധരാത്രിയില്‍ ഏറ്റമുട്ടുക.