26 August 2022 , 9:21 PM
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുബത്തിന് ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം കൊടുത്തു തീർക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുക കിട്ടാതെ 3717 കുടുംബങ്ങൾ. സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണു നഷ്ടപരിഹാരം വൈകുന്നതെന്ന് സർക്കാർ. കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സുപ്രീം കോടതി വിധി.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പിഴവുകളാണ് ഏറെയും. പിഴവുകൾ പരിഹരിച്ചു നൽകിയവർക്കും തുക കിട്ടാനുണ്ടെന്ന് അപേക്ഷകർ പറയുന്നു. റവന്യു വകുപ്പിനു കീഴിൽ ദുരന്ത നിവാരണ വിഭാഗമാണു തുക അനുവദിക്കുന്നത്.സുപ്രീം കോടതി നിർദ്ദേശപ്രകാരം തിരക്കിട്ടു നഷ്ടപരിഹാരം നൽകാൻ ശ്രമിച്ചപ്പോഴുണ്ടായ പിഴവുകളാണു വൈകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. തെറ്റിയ അപേക്ഷകൾ തിരുത്താനുള്ള സംവിധാനം പോർട്ടലിൽ ഇല്ലാത്തതും പ്രശ്നമായി. എത്രയും വേഗം തുക വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM