Sports

ശ്രീലങ്ക ഏഷ്യൻ ക്രിക്കറ്റ് രാജാക്കന്മാർ

12 September 2022 , 12:16 AM

 

ദുബായ്: പാക്കിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക ഏഷ്യകപ്പ് സ്വന്തമാക്കി.ആറാം തവണയാണ് ശ്രീലങ്ക ഏഷ്യാകപ്പിന് അവകാശികളാകുന്നത്.ലങ്ക ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 147 റൺസിൽ അവസാനിച്ചു.

അർധ സെഞ്ചുറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്‌വാനും (55) ഇഫ്തിക്കർ അഹമ്മദും (32) മാത്രമാണ് പാക് നിരയിൽ പൊരുതിയത്. ഇവരെ കൂടാതെ ഹാരിസ് റൗഫ് (13) മാത്രമാണ് രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷനും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ വനിന്ദു ഹസരംഗയുമാണ് പാക്കിസ്ഥാനെ വരച്ചവരയിൽനിർത്തിയത്.നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത മഹീഷ് തീക്ഷണ ഒരു വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഭാനുക രജപക്സയുടെ ഒറ്റ‍യാൾ പോരാട്ടമാണ് മികച്ച സ്കോറിലെത്തിച്ചത്. അർധസെഞ്ചുറിയുമായി പുറത്താകാതെനിന്ന ഭനുക 45 പന്തിൽ മൂന്ന് സിക്സും ആറു ഫോറും ഉൾപ്പെടെ 71 റൺസ് അടിച്ചെടുത്തു. അഞ്ച് വിക്കറ്റിന് 58 എന്ന നിലയിൽ തകർന്ന ലങ്കയെ ഭനുകയും വനിന്ദു ഹസരംഗയും (36) ചേർന്ന് തോളിലേറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 58 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഹസരംഗ പുറത്തായ ശേഷം ചാമിക കരുണരക്തനയെ (14) കൂട്ടുപിടിച്ച് ഭനുക തകർത്തടിച്ചു. അപരാജിത ഏഴാം വിക്കറ്റിൽ ഇരുവരും 54 റൺസ് കൂട്ടിച്ചേർത്തു.