News

വിവാഹാവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലി തര്‍ക്കം: പിതാവിനെ കസേരയ്ക്ക് അടിച്ചും തല ഭിത്തിയില്‍ ഇടിപ്പിച്ചും കൊന്നുവെന്ന് മകന്‍: സംഭവം ആലപ്പുഴ കാളാത്ത്

20 August 2023 , 1:39 PM

 

ആലപ്പുഴ: വിവാഹാവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കസേരയ്ക്ക് അടിച്ചും തല ഭിത്തിയില്‍ ഇടിപ്പിച്ചുമാണ് അഛന്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയതെന്ന്  ഒളിവില്‍ കഴിയവെ ബംഗളുരുവില്‍ നിന്നും അറസ്റ്റിലായ ആലപ്പുഴ കാളാത്ത് തടിക്കല്‍ വീട്ടില്‍  നിഖിലില്‍ (29) പൊലീസിനോട് പറഞ്ഞു. സുരേഷ് കുമാറിന് അനക്കമില്ലാതായതോടെ വീട്ടില്‍ നിന്നും എറണാകുളത്തേയ്ക്ക് പോയി. അവിടെ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം ബംഗളുരുവില്‍ എത്തുകയായിരുന്നെന്നും നിഖില്‍ പൊലീസിനോടു് പറഞ്ഞു.28 ന് നിഖിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ബംഗളുരു മജിസ്റ്റിക് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും വെള്ളിയാഴ്ച്ചയാണ് പൊലീസ് നിഖിലിനെ അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണ്‍ ഐ.പി.എസ്സിന്   ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്  നടത്തിയ അന്വേഷണത്തിലാണ് പ്രതി  പിടിയിലായത്. അടുത്ത ദിവസം ഡല്‍ഹിയിലേക്ക് പോകുന്നതിനായി നിഖില്‍ ബംഗളുരുവില്‍  നിന്നും ട്രെയിന്‍ടിക്കറ്റ് എടുത്തിരുന്നതായി പൊലീസ് പറഞ്ഞു.   ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. രാജേഷ്, സി.പി.ഒ മാരായ സി ജി അനില്‍കുമാര്‍, എസ് ഗിരീഷ്, എം എം റോബിന്‍സണ്‍, കെ എസ് ദിലീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ്   പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു