News

തിരുവോണ ദിവസം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പൊലീസിൽ കീഴടങ്ങി

30 October 2022 , 8:35 PM

 

ആലപ്പുഴ: തിരുവോണ ദിവസം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തൃക്കുന്നപ്പുഴ പൊലീസിൽ കീഴടങ്ങി. കാർത്തികപ്പള്ളി മഹാദേവികാട് പനച്ചയിൽ ശരത് ദാസ്, മുട്ടുങ്കൽ ചിറയിൽ അഖിൽ, നന്ദനത്തിൽ ആകാശ്, കുളത്തിൽ വീട്ടിൽ ഉമ്മാണ്ടൻ എന്ന് അറിയപ്പെടുന്ന രഞ്ജുരാജ്, ശ്രീജിത്ത് ഭവനത്തിൽ അപ്പു എന്ന ശ്രീരാജ് എന്നിവരാണ്  ഹാജരായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തിരുവോണ ദിവസം രാത്രി മഹാദേവികാട് എസ്.എൻ.ഡിപി സ്കൂളിന് സമീപത്ത് സുജിത്ത്, സൂരജ്, സുധിമോൻ എന്നിവരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പ്രതികളെ പിടിക്കാൻ കഴിയാത്തത് കാരണം തൃക്കുന്നപ്പുഴ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിടികിട്ടാനുള്ള 6 പേരിൽ അഞ്ച് പേരാണ്‌ ഇപ്പോൾ ഹാജരായത്. കാളിദാസൻ എന്ന പ്രതി ഇപ്പോഴും ഒളിവിലാണ്. കേസിലെ ഒന്നാം പ്രതി ശരത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനാണ് യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികൾ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടതാണെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.