News

ആദ്യം ബലാത്സംഗം, പീന്നീട് ഭീഷണി: പോലീസിലാശ്രയിച്ച് വീട്ടമ്മ, സംഭവം കൊച്ചിയില്‍

11 September 2022 , 1:15 PM

 

കൊച്ചി: ഭര്‍ത്താവിന്‍െ്‌റ സുഹൃത്ത് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പരാതി കൊടുത്ത വീട്ടമ്മയ്ക്ക് വധഭീഷണി. 25 കാരനായ പ്രതിയ്‌ക്കെതിരെ വീണ്ടും പരാതി കൊടുത്ത് 30കാരിയായ വീട്ടമ്മ. പ്രതി നിരന്തരം അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് വീട്ടമ്മ പരാതി നല്‍കിയത്.

അങ്കമാലി സ്വദേശി മാക്‌സ് വെല്‍ ടോമിനെതിരെയാണ് മരട് പോലീസില്‍ പരാതി നല്‍കിയത്. ഇരുപത്തിയഞ്ചുകാരനായ ഇയാള്‍ക്കെതിരെ യുവതി ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വധഭീഷണിയെന്നാണ് വീട്ടമ്മയുടെ ആരോപണം. മുപ്പതുകാരിയായ പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് മാക്‌സ് വെല്‍ ടോം. ഇയാള്‍ തെറ്റിദ്ധരിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത്, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്ന് ആരോപിച്ചായിരുന്നു യുവതി ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് നെടുബാശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ഇയാള്‍ നിരന്തരം വധഭീഷണി മുഴക്കുകയും അപമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കാറില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെയും മക്കളേയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്ന് വീട്ടമ്മ പറഞ്ഞു.