News

പിതാവിന് നേരെ വീശിയ വെട്ടുകത്തി കൈകൊണ്ട് തടഞ്ഞു; 22കാരന്റെ കൈപ്പത്തി അറ്റുപോയി

08 December 2022 , 8:57 AM

 

തൃശൂർ: മതിൽ കെട്ടുന്നതിന് ചൊല്ലി ഉണ്ടായ തർക്കത്തിനിടെ ചെറിയച്ഛന്റെ മകൻ പിതാവിന് നേരെ വീശിയ വെട്ടുകത്തി തടഞ്ഞ 22 കാരന്റെ കൈപ്പത്തി അറ്റു. തൃശ്ശൂർ ചെറുതുരുത്തിയിൽ ആണ് സംഭവം.  ചെറുതുരുത്തി ടൗണിന് സമീപം വട്ടപ്പറമ്പില്‍ ബംഗ്ലാവ് പറമ്പ് വീട്ടില്‍ നിബിന്റെ (22) വലതുകൈപ്പത്തിയാണ് അറ്റുപോയത്. നിബിന്റെ അച്ഛന് നേരെ ബന്ധുവീശിയ വെട്ടുകത്തി തടയുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി മുറിഞ്ഞു പോയത്.  പ്രതി ബംഗ്ലാവ് പറമ്പിൽ കൃഷ്ണകുമാർ (ഉണ്ണിക്കുട്ടൻ) ഒളിവിലാണ്. പ്രതിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുദിവസമായ ബുധനാഴ്ചയാണ് സംഭവം. കൃഷ്ണകുമാർ, നിബിന്റെ അച്ഛന്റെ കഴുത്തിനുനേരെ വെട്ടുകത്തി വീശിയപ്പോൾ നിബിൻ വലതുകൈകൊണ്ട് തടുക്കുകയാണുണ്ടായത്. പ്രതിയുടെ ചെറിയച്ഛന്റെ മകനാണ് നിബിൻ. നിബിനെ ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ചെറുതുരുത്തി എസ്.ഐ. ബിന്ദുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കി.