News

വടക്കുഞ്ചേരിയിൽ ബസ് ചതുപ്പിലേയ്ക്ക് മറിഞ്ഞ് 9 മരണം

06 October 2022 , 5:10 AM

 

മരിച്ചവരിലേറെയും ടൂറിസ്റ്റ്

 ബസിലുണ്ടായിരുന്ന കുട്ടികൾ

പാലക്കാട്: വടക്കുഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസും സ്കൂളിൽ എന്ന് വിദ്യാർഥികൾ ടൂർ പോയ ബസും കൂട്ടിയിടിച്ച് ചതുപ്പിലേയ്ക്ക് മറിഞ്ഞ് വൻ അപകടം. ഒരു അധ്യാപകനുൾപെടെ പത്ത് മരണം. 12 പേർക്ക് ഗുരുതര പരുക്ക്.മരിച്ചവരിലേറെയും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന കുട്ടികൾ.

ഇന്ന് പുലർച്ചെ 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 43 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാര്‍ വടക്കുഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. ഒരു അധ്യാപകൻ മരിച്ചതായി നിലവിൽ വിവരമുണ്ട്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്. കെ എസ് ആർടിസി ബസിൽ ഉള്ളവർക്കുംഅപകടം പറ്റിയെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. പോലീസ്, ഫയർഫോഴ്സും നാട്ടുകാരുമാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. മരണ സംഖ്യയെക്കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. ഇനിയും മരണ സംഘ്യ കൂടാനാണ് സാധ്യത.

കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണെന്ന് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവര്‍ പറഞ്ഞു.