22 August 2022 , 12:51 PM
ന്യൂഡൽഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ നിലവിലില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. യുപിഐ ഇടപാടുകൾക്ക് അധികപണം ഈടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിശദീകരണം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് ഫീഡ്‌ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പേയ്‌മെന്റ് സംവിധാനങ്ങളിലെ ചാർജുകളെക്കുറിച്ചുള്ള നയങ്ങൾ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സേവനം), എൻഇഎഫ്‌ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ) പോലുള്ള വിവിധ പേയ്‌മെന്റ് സേവനങ്ങൾക്ക് ചാർജുകൾ ഈടാക്കാൻ ഉള്ള നിയമങ്ങൾ ശക്തമാക്കാനും ആർബിഐ ലക്ഷ്യമിടുന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യമായ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യൺ രൂപയാണ് യുപിഐ വഴി കൈമാറുന്നത്. 6 ബില്യണിലധികം ഇടപാടുകൾ ഒരു മാസത്തിൽ നടക്കുന്നുണ്ട്
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
തിരുവോണം ബംപർ T E 230 662 നമ്പറിന്
20 September 2023 , 2:12 PM
എറണാകുളം ജില്ലയിൽ വീട് വിൽപ്പനയ്ക്ക്
11 September 2023 , 12:34 PM
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
22 July 2023 , 11:19 AM
ദേശീയപാതയില്‍ ആലപ്പുഴ വലിയകലവൂരിന് സമീപം 34 സെന്റ് സ്ഥലം വില്പനയ്ക്ക്
05 July 2023 , 3:29 PM
ഉത്പാദനം വർധിപ്പിച്ചു; ഇനി ജവാൻ ഒഴുകും
16 June 2023 , 8:24 AM
നോർത്ത് പറവൂരിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്
09 June 2023 , 12:01 PM