13 November 2022 , 4:27 PM
മെൽബൺ: ട്വൻ്റി 20 ലോകകപ്പിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ജേതാക്കൾ.*മെൽബണിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ഇംഗ്ലീഷ് ഒരോവർ ബാക്കി നില്ക്കേ മറികടന്നു.
നങ്കൂരമിട്ട് കളിച്ച ബെൻ സ്റ്റോക്ക്സിൻ്റേയും അവസാന ഓവറുകളിൽ അനായാസം ബൗണ്ടറികൾ കണ്ടെത്തിയ മോയിൻ അലിയുടേയും മികവിലാണ് ഇംഗ്ളണ്ട് ട്വൻ്റി 20 കിരീടത്തിൽ മുത്തമിട്ടത്.
വിജയത്തിന് ആറ് റൺസ് വേണമെന്നിരിക്കെ അലി 19( 14) പുറത്തായെങ്കിലും ഇംഗ്ലണ്ട് കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ വിജയം കണ്ടു.
ഇംഗ്ളണ്ടിനായി ബെൻ സ്റ്റോക്ക്സ് 52 (49) റൺസ് നേടി പുറത്താകാതെ നിന്നു.
പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ സാം കറൻ്റെ തകർപ്പൻ ബൗളിംഗാണ് വലച്ചത്. സാം കറൻ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ആദിൽ റഷീദും (22/2), ക്രിസ് ജോർദ്ദാനും ( 27/2) മികച്ച പിന്തുണ നല്കി.
28 ബോളിൽ 38 റൺസ് നേടിയ ഷാൻ മസൂദാണ് പാക് നിരയിലെ ടോപ്പ് സ്കോറർ.
ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വൻ്റി 20 കിരീടവും നേടിയതോടെ രണ്ട് കിരീടവും ഒരേ സമയം കൈവശം വെക്കുന്ന ടീമായി ഇംഗ്ലണ്ട്.
04 November 2023 , 9:51 AM
03 November 2023 , 4:10 PM
03 November 2023 , 12:33 PM
03 November 2023 , 12:30 PM
Comments
RELATED STORIES
ഏഷ്യാഡിൽ ഇന്ത്യക്ക് നൂറുമേനി
07 October 2023 , 9:54 AM
2034 ഫുട്ബോള് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന് താത്പര്യം പ്രകടിപ്പിച്ച് സൗ..
06 October 2023 , 4:24 PM
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
06 October 2023 , 12:21 PM
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം
05 October 2023 , 8:57 AM
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM