News

66കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിമുക്തഭടന് 15 വര്‍ഷം കഠിന തടവ്

26 November 2022 , 9:20 PM

 

തിരുവനന്തപുരം: അറുപത്തിയാറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ വിമുക്തഭടന് 15 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സിറ്റി ശാസ്തമംഗലം മംഗലം ലെയിനില്‍ ആര്‍മി ഹൗസില്‍ റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥന്‍ കുട്ടപ്പന്‍ ആശാരി (54) യെ ആണ് ശിക്ഷിച്ചത്. 

2019 നവംബറില്‍ ആയിരുന്നു സംഭവം. അയല്‍ക്കാരനായ പ്രതി വയോധികയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി വീടിനു പുറകുവശത്തെ വാതിലിലൂടെ അകത്തു കയറി വയോധികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നുമാണ് കേസ്. വയോധികയുടെ പരാതിയില്‍ കേസെടുത്ത് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.തിരുവനന്തപുരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന സ്‌പെഷ്യല്‍ കോടതി ജഡ്ജി എംപി.ഷിബു ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.