health

ആദ്യത്തെ കണ്മണി പിറന്നു നാല് കാലുകളുമായി; കുട്ടി ആരോഗ്യയെന്ന് ഡോക്ടർമാർ

16 December 2022 , 12:54 PM

 

കുട്ടി ആരോഗ്യവതിയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ ആ കാലുകൾ നീക്കം ചെയ്യും

ദമ്പതിലകൾക്ക് നാല് കാലുകളോടെ പെൺകുഞ്ഞ് ജനിച്ചു. മധ്യപ്രദേശിലാണ് സംഭവം കുട്ടി ഗ്വാളിയോർ കമല രാജ ആശുപത്രിയിൽ ആരോഗ്യത്തോടെയിരിക്കുന്നു. ആരതി കുശ്വാഹ എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശു ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ജനന സമയം 2 കിലോ 300 ഗ്രാമായിരുന്നു കുഞ്ഞിൻ്റെ  ഭാരം. പ്രസവശേഷം,  ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ നിരീക്ഷിച്ചു വരികയാണ്. ചില ഭ്രൂണങ്ങൾ അധികമായിത്തീർന്ന അവസ്ഥയെ മെഡിക്കൽ സയൻസിൽ ഇഷിയോപാഗസ് എന്നാണ് വിളിക്കുന്നു. ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോൾ, ശരീരം രണ്ട് സ്ഥലങ്ങളിൽ വികസിക്കുന്നു. ഈ പെൺകുഞ്ഞിൻ്റെ അരയ്ക്ക് താഴെയുള്ള താഴത്തെ ഭാഗം രണ്ട് അധിക കാലുകളോടെ വികസിച്ചു, പക്ഷേ ആ കാലുകൾ പ്രവർത്തനരഹിതമാണ്...- ജയാരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പ് സൂപ്രണ്ട് ഡോ.ആർ.കെ.എസ് ധക്കാട് അറിയിച്ചു പരിശോധനയ്ക്ക് ശേഷം അവൾ ആരോഗ്യവതിയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ ആ കാലുകൾ നീക്കം ചെയ്യും. അങ്ങനെ അവൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും...'- ഡോക്ടർ ധാക്കദ് പറഞ്ഞു.