25 November 2022 , 8:36 PM
ദോഹ: ഗ്രൂപ്പ്-ഇയില്‍ ഖത്വറിനെ 1-3 ന് സെനഗല്‍ തോല്പിച്ചു. ഇതോടെ ലോകകപ്പിൽ നിന്നും ഖത്തർ പുറത്തേക്ക്. ഫിഫ റാങ്കിങ്ങില്‍ 50-ാം സ്ഥാനത്തുള്ള ഖത്വറിനെതിരെ 18-ാം സ്ഥാനത്തുള്ള സെനഗല്‍ ആധികാരിക വിജയമാണ് നേടിയത്. എന്നിരുന്നാലും ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്വറിന്റെ ഭാഗത്ത് നിന്നും ചില അപ്രതീക്ഷിതമായ മുന്നേറ്റങ്ങളുണ്ടായി.
41-ാം മിനിറ്റില്‍ ബൗലെ ദിയയാണ് സെനഗലിനായി ആദ്യ ഗോള്‍ നേടിയത്. ഖത്വര്‍ ഡിഫന്‍ഡര്‍മാരുടെ പിഴവ് മുതലെടുത്ത് അദ്ദേഹം വലചലിപ്പിച്ചു. 48-ാം മിനിറ്റില്‍ മറ്റൊരു ഗോളോടെ സെനഗല്‍ ലീഡ് ഇരട്ടിയാക്കി. ഹെഡറിലൂടെ ഫമാര ദിദിഹൗ തകര്‍പ്പന്‍ ഗോള്‍ അടിച്ചു.
78-ാം മിനിറ്റില്‍ ഖത്വറിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. മുഹമ്മദ് മുന്തരി ഹെഡര്‍ ഗോളിലൂടെ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഖത്വറിനായി ആദ്യ ഗോള്‍ നേടുന്ന താരമായി മാറി. ഖത്വറിന്റെ ആദ്യ ഗോളിന് സെനഗല്‍ ഉജ്ജ്വല മറുപടി നല്കി. 84-ാം മിനിറ്റില്‍ ബംബ ഡീങ് ഗോള്‍ നേടി. ഈ ഗോളോടെ സെനഗല്‍ ലീഡ് 3-1 ആയി ഉയര്‍ത്തി. തോല്‍വിയോടെ ഖത്വര്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും തോറ്റിരുന്നു. സെനഗലിനെ നെതര്‍ലന്‍ഡ്സും ഖത്വറിനെ ഇക്വഡോറുമാണ് പരാജയപ്പെടുത്തിയത്.
04 November 2023 , 9:51 AM
03 November 2023 , 4:10 PM
03 November 2023 , 12:33 PM
03 November 2023 , 12:30 PM
Comments
RELATED STORIES
ഏഷ്യാഡിൽ ഇന്ത്യക്ക് നൂറുമേനി
07 October 2023 , 9:54 AM
2034 ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗ..
06 October 2023 , 4:24 PM
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
06 October 2023 , 12:21 PM
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം
05 October 2023 , 8:57 AM
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM