Sports

ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു

17 February 2023 , 7:50 PM

 

മുംബൈ: ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറാ ഓപ്പറേഷനില്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു.
ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് രാജി. ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറാ ഓപ്പറേഷനില്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചേതന്‍ ശര്‍മയുടെ രാജി. ചേതന്‍ ശര്‍മയുടെ രാജി ബിസിസിഐ സെക്രട്ടറി ജയ് ഷാ അംഗീകരിച്ചിട്ടുണ്ട്.   ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിം അംഗങ്ങളെ മാറ്റിയെങ്കിലും ചേതന്‍ ശര്‍മയെ കഴിഞ്ഞ മാസം വീണ്ടം മുഖ്യ സെലക്ടറായി ബിസിസിഐ തെരഞ്ഞെടുത്തിരുന്നു.ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ അടക്കം മത്സരത്തിനിറങ്ങുമ്പോള്‍ കായികക്ഷമത ഉറപ്പുവരുത്താന്‍ കുത്തിവെപ്പ് എടുക്കാറുണ്ടെന്നും ഇത് ഉത്തേജക പരിശോധനയില്‍ കണ്ടെത്താനാവില്ലെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നുഇന്ത്യന്‍ ടീമിലെ പല താരങ്ങളും തന്നെ വീട്ടില്‍ വന്ന് കാണാറുണ്ടെന്നും ടി20 ടിം നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും ചേതന്‍ ശര്‍മ വെളിപ്പടുത്തിയിരുന്നു. രോഹിത് ശര്‍മ്മക്കും വിരാട് കോലിക്കും സൗരവ് ഗാംഗുലിക്കുമെതിരെയെല്ലാം ചേതന്‍ ശര്‍മ വെളിപ്പെടുത്തലുകള്‍ നടത്തി. ഇതോടെ സീനിയര്‍ താരങ്ങള്‍ അടക്കം ബിസിസഐയെ കടുത്ത അതൃപ്തി അറിയിച്ചു.