04 December 2022 , 10:39 PM
ദോഹ: കിലിയൻ എംബാപ്പെ തിളങ്ങിയ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്രാൻസ് പരാജയപ്പെടുത്തി. ഇതോടെ ഫ്രാൻസ് ക്വാർട്ടറിൽ എത്തി.
ആദ്യ ഗോളിനു വഴിയൊരുക്കുകയും ഇരട്ട ഗോളുകൾ നേടുകയും ചെയ്ത എംബാപ്പെയായിരുന്നു കളിയിലെ താരം.
ഒലിവർ ജിറൂദാണ് ഫ്രാൻസിന്റെ മറ്റൊരു ഗോൾ നേടിയത്.
ആദ്യപകുതിയിലെ അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന പോളിഷ് പ്രതിരോധം 43 -ാം മിനിറ്റിൽ ഉലഞ്ഞു.
എംബാപ്പെ ബോക്സിലേക്ക് നീട്ടിയ ത്രൂപാസ് സ്വീകരിച്ച ജിറൂദിന്റെ ഫിനിഷിംഗ്.
അതുവരെ മികച്ച സേവുകളുമായി ഫ്രഞ്ചുകാരെ പ്രതിരോധിച്ച ഷെസ്നിയെ മറികടന്ന് പന്ത് വലയിൽ.
28 -ാം മിനിറ്റിൽ സുവർണാവസരം പാഴാക്കിയതിനു ജിറൂദിന്റെ പ്രായശ്ചിത്തം.
ഇതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ (52) നേടിയ താരമെന്ന റിക്കാർഡും ജിറൂദ് സ്വന്തമാക്കി.
തിയറി ഒന് റിയെയാണ് ജിറൂദ് മറികടന്നത്.
കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ പോളണ്ടിന് സമാശ്വാസ സമ്മാനമായി പെനാൽറ്റി.
വാറിലൂടെയാണ് പോളണ്ടിന് പെനാൽറ്റി അനുവദിച്ചത്.
ബോക്സിനുള്ളിൽ ഫ്രഞ്ച് ഡിഫെൻഡറുടെ കൈയിൽ പന്ത് കൊണ്ടതിനാണ് പെനാൽറ്റി അനുവദിച്ചത്.
പോളണ്ട് ക്യാപ്റ്റൻ ലവൻഡോസ്കി എടുത്ത കിക്ക് ഫ്രാൻസ് ഗോൾകീപ്പർ ഇടത്തേക്ക് ചാടി കൈയിൽ ഒതുക്കി. എന്നാൽ ഫൗൾ വിളിച്ചതോടെ ലെവൻഡോസ്കിക്കും പോളണ്ടിനും ആശ്വാസമായി. റീ കിക്ക് പിഴവ് പറ്റാതെ ലെവൻഡോവ്സ്കി ഗോളാക്കി.
04 November 2023 , 9:51 AM
03 November 2023 , 4:10 PM
03 November 2023 , 12:33 PM
03 November 2023 , 12:30 PM
Comments
RELATED STORIES
ഏഷ്യാഡിൽ ഇന്ത്യക്ക് നൂറുമേനി
07 October 2023 , 9:54 AM
2034 ഫുട്ബോള് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന് താത്പര്യം പ്രകടിപ്പിച്ച് സൗ..
06 October 2023 , 4:24 PM
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
06 October 2023 , 12:21 PM
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം
05 October 2023 , 8:57 AM
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM