News

30 വര്‍ഷം മുന്‍പ് വധിക്കാന്‍ ശ്രമിച്ചു: പ്രതികള്‍ ഇന്നലെ അറസ്റ്റില്‍

26 November 2022 , 1:35 PM

 

ആലപ്പുഴ: മുപ്പത് വര്‍ഷം മുന്‍പ് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ആലിശ്ശേരി വാര്‍ഡില്‍ തൈപ്പറമ്പില്‍ ബോബനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലെ പ്രതികളായ കൊല്ലം തഴവ കടത്തൂര്‍  കല്ലേലി വീട്ടില്‍ പത്മകുമാര്‍(ഉണ്ണി-49), തഴവ കടത്തൂര്‍  നടേയില്‍ തെക്കേതില്‍    രാധാകൃഷ്ണ പിള്ള(മണിയന്‍-50) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം പ്രതികള്‍ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
16.04.1992 ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനു സമീപം വച്ചാണ് സംഭവമുണ്ടായത്.
പ്രതികള്‍ക്കെതിരെ കോടതി എല്‍.പി വാറണ്ട് പുറപ്പെടുവിച്ചായിരുന്നു. എല്‍.പി കേസുകള്‍ കൈകാര്യം ചെയ്യുന്നതിലേക്കായി ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍ ജയരാജിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ രജിരാജ്,  എസ്.ഐ മാര്‍ട്ടിന്‍, എ എസ് ഐ മനോജ് യു കൃഷ്ണന്‍, സി പി ഒ മാരായ വിപിന്‍ദാസ്, അബീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ന് തുടര്‍നടപടികളുണ്ടാകും.